പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് ഇത്തവണ പൊരുതാനായി കഴിഞ്ഞില്ല. മഹാരാഷ്ട്രയ്ക്ക് ശേഷം ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ നേടുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ബംഗാള്‍ ബിജെപി കൈയ്യടക്കുമെന്ന് പറയുന്നത് തന്നെ ഇവിടുത്തെ ജനങ്ങള്‍ക്ക് തന്നെ അപമാനമാണ്.
കഴിഞ്ഞ ദിവസം നിയമസഭ നിര്‍ത്തിവെക്കാന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സ്റ്റാലിന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഗവര്‍ണര്‍മാര്‍ ഇത്തരം നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി സ്വീകരിക്കുന്നത് നല്ലതല്ലെന്നും
രാജ്യസഭാ പിമാരുടെ സസ്‌പെൻഷൻ മുതൽ പ്രതിപക്ഷ ഐക്യം ഉയർത്താനുള്ള ശ്രമങ്ങൾവരെയുള്ള വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തി. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ യോഗം ചേരാന്‍ തീരുമാനിച്ചുകൊണ്ടാണ് യോഗം അവസാനിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രാദേശിക തലത്തില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിനാണ് യോഗം ഊന്നല്‍ നല്‍കിയത്.